ന്യൂഡൽഹി: റോക്കറ്റുപോലെ കുതിച്ചുയരുന്ന ഇന്ധനവിലയ്ക്കു ജിഎസ്ടി മൂക്കുകയറിടുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിൽ തീരുമാനമായില്ല.
വെള്ളിയാഴ്ച നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിർദേശത്തെ എതിർത്തു. ഇതോടെ വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റി. വിഷയം ചർച്ച ചെയ്യാനുള്ള സമയമായില്ലെന്ന വിലയിരുത്തലോടെയാണ് മാറ്റിവച്ചത്.
പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ വലിയ നഷ്ടമാകും ഉണ്ടാകുക. ഇത് കണക്കിലെടുത്ത് സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിർദേശത്തെ എതിർക്കുകയായിരുന്നു.
വെളിച്ചെണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്താനുള്ള നിർദേശവും വിശദമായ പഠനത്തിനായി മാറ്റിവച്ചു. ഒരു ലിറ്റർ താഴെയുള്ള വെളിച്ചെണ്ണയ്ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തണം എന്നായിരുന്നു ശിപാർശ. നിലവിൽ അഞ്ച് ശതമാനമാണ് വെളിച്ചെണ്ണയുടെ ജിഎസ്ടി.
INDIA
SHARE THIS ARTICLE