നാലുമണിപ്പൂവേ നാണിച്ചെന്തേ,
നാലുമണിക്കു വിരിഞ്ഞു നീ.,
ഏതൊരു കോവിൽപ്പോകാനായ്
തറ്റുടുത്തു വന്നു നീ..
നേരംപുലരും നേരത്തെന്തേ
നീ വിരിഞ്ഞീല...
മറ്റെല്ലാ താരുകളൊന്നായ്
ചമഞ്ഞു നിൽപ്പതു കണ്ടോ നീ..
നാലുമണിപ്പൂവിൻ ചേലു കാണാൻ
സന്ധ്യയൊരുങ്ങും നേരം
നിന്നാടകളെന്തെ മങ്ങി മങ്ങി കാണ്മു..
ആരാമത്തിന്നേറെ ചന്തം
നീവന്നെന്നാലോ
നാലുമണിക്കല്ലേ എത്താറുള്ളു... എത്താറുള്ളൂ നീ ....
സുനിതാ ഷൈൻ, മാള
peoms
SHARE THIS ARTICLE