കവിത
കൊറോണക്കാലം
മൂവന്തിനേരത്ത് മാമലനാട്ടിലെ
തെക്കത്ത് വീട്ടിലന്നെത്തിയത്രെ;
കാലിൽ കൊലുസ്സിട്ട, ചൈനീസ് സിൽക്കിട്ട മരണത്തിൻ മുഖമുള്ള പെൺകൊറോണ !
കേട്ടവർ കേട്ടവർ മൂക്കിൽ
വിരൽ ചേർത്ത് സിൽക്കിനെക്കാണുവാനോടിയെത്തി۔ ദൂരത്തുനിന്നവർ, ചാരത്തുനിന്നവർ, ഏറ്റവും പിന്നിലങ്ങകലത്തു നിന്നവർ ഒക്കെയും ചാഞ്ഞു ചരിഞ്ഞു നോക്കി "എന്തു കൊറോണ, ഏയ് ഞാനൊന്നും കണ്ടില്ല " എന്നു പറഞ്ഞു പിരിഞ്ഞുപോയി ۔കണ്ടുപിടിക്കുവാനില്ല പൊടി പോലുമെങ്കിലുമോള് ഭയങ്കരിയാ۔۔۔۔۔ വീടുവീടാന്തരം നാടെങ്ങും സംഹാരതാണ്ഡവമാടി വിലസിയവൾ ! ഒന്നല്ല പത്തല്ല നൂറുമിരുന്നൂറു
മോരോ ദിനവും മരിച്ചുവീണു۔ ഉള്ളവനില്ലാത്തോനെല്ലാമൊരുപോലെ ജാതിമതഭേദമെല്ലാം മറന്നിട്ടഭിനവ ഗീതമൊന്നേറ്റുപാടി: നാടുവാണീടും കൊറോണേടെ കാലത്ത് മാനുഷരെല്ലാരുമൊന്നുപോലെ۔۔۔۔۔۔۔
ജോസ് തേൻ കുഴി
peoms
SHARE THIS ARTICLE