കൊച്ചി: ട്വിറ്റര്‍ ഇന്ത്യയുടെ സ്ഥിരം നോഡല്‍ കോണ്‍ടാക്റ്റ് ഓഫീസറായി മലയാളിയായ ഷാഹിന്‍ എം. കോമത്ത് നിയമിതനായി. എറണാകുളം വൈപ്പിന്‍ സ്വദേശിയാണ്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ.ടി ചട്ടപ്രകാരമുള്ള ഈ നിര്‍ബന്ധിത തസ്തികയില്‍ നിയമനം നടത്താത്തതിനെ തുടര്‍ന്ന് നിയമയുദ്ധത്തിലായിരുന്നു ട്വിറ്റര്‍. പുതിയ നിയമനം കമ്ബനി ഡല്‍ഹി ഹൈക്കോടതിയെ വെളളിയാഴ്ച അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ 24 മണിക്കൂറും നല്‍കാന്‍ ചുമതലപ്പെട്ട കമ്ബനിയുടെ ഉദ്യോഗസ്ഥനാണ് നോഡല്‍ കോണ്‍ടാക്റ്റ് ഓഫീസര്‍.
ട്വിറ്ററില്‍ ചേരും മുമ്ബ് ടിക്ടോക് ആപ്പിന് പിന്നിലെ ചൈനീസ് വമ്ബനായ ബൈറ്റ് ഡാന്‍സില്‍ ദക്ഷിണ പൂര്‍വേഷ്യയിലെ പൊലീസ് സംവിധാനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന ഉദ്യോഗസ്ഥനായിരുന്നു ഷാഹിന്‍.ഹലോ' ഷോര്‍ട്ട് വീഡിയോ ആപ്പിലും സമാന തസ്തികയില്‍ പ്രവര്‍ത്തിച്ചു.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് വൈപ്പിന്‍ കോമത്ത് വീട്ടില്‍ അഡ്വ. മജ്നു കോമത്തിന്റെയും സെലിന്റെയും മകനാണ്. എറണാകുളം ലാ കോളേജില്‍ നിന്ന് ബിരുദവും കൊച്ചി യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എയും നേടി. വൊഡാഫോണിലാണ് ജോലി ആരംഭിച്ചത്. കുറച്ചുകാലം അഭിഭാഷകനായിരുന്നു.
ചാലക്കുടി സ്വദേശിനി ആര്‍ലിന്‍ റോസ് ആണ് ഭാര്യ. പുതുവൈപ്പ് രാജഗിരി സീഷോര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ യാമിന് എസ്.കോമത്ത്, നിഹാല്‍ എസ്.കോമത്ത് എന്നിവരാണ് മക്കള്‍.
വൈപ്പിൻ
SHARE THIS ARTICLE