ചെറായി:പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന് കീഴിൽ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി. മുനമ്പം കുടുംബാരോഗ്യകേന്ദ്രം പൊതുജനരോഗ്യ വിഭാഗത്തിന്റെയും പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ശുചിത്വപരിശോധന നടത്തി. പോരായ്മകൾ കണ്ട 7 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഭക്ഷണം പാകം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡില്ലാതിരിക്കുക, കുടിവെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ട് ഇല്ലാതിരിക്കുക,ഫ്രീസറിൽ പഴകിയ ഭക്ഷണം സൂക്ഷിക്കുക,സുരക്ഷിതം ഇല്ലാതെ ഭക്ഷണം ഫ്രീസറിൽ സൂക്ഷിക്കുക,സമയമോ തീയതിയോ അടയാളപ്പെടുത്താതെ ഫ്രീസറിൽ ഭക്ഷണം സൂക്ഷിക്കുക,ഭക്ഷണവാശിഷ്ടങ്ങൾ അടക്കമുള്ള മലിനജലം തുറന്നുവച്ചിരിക്കുക,ഭക്ഷണം പൊതിയുന്ന അലുമിനിയം ഫോയിൽ,പ്ലാസ്റ്റിക് കടലാസ് എന്നിവ കത്തിക്കുക,മലിനജലം പുറത്തേക്ക് ഒഴുക്കുക തുടങ്ങിയ വിവിധ കാര്യങ്ങൾക്കാണ് നോട്ടിസ് നൽകിയത്. മുനമ്പം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി.ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഹെൽത്ത് ഇൻസ്പെക്ടർ ശാരിക ഒ.എസ്.,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഫെബിൻ ഫ്രാൻസിസ്,ആര്യ നടേശൻ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. നോട്ടിസ് കാലയളവിൽ പോരായ്മകൾ പരിഹരിക്കാത്ത ഭക്ഷണ ശാലകൾക്കെതിരെ പൊതുജനരോഗ്യ നിയമ പ്രകാരം കേസ്സെടുക്കുമെന്നും ജലജന്യരോഗങ്ങൾ പിടിപെടാതിരിക്കുന്നതിന് വരും നാളുകളിൽ പരിശോധന ശക്തമാക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
gosree vision
വൈപ്പിൻ
SHARE THIS ARTICLE