തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റിയുള്ള വിവാദപ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയ്ക്ക് വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച വീഡിയോ പ്രചരിക്കുന്നത്. എന്നാൽ സന്ദേശത്തിന്റെ ഉറവിടം വ്യക്തമല്ല. അവസരം വന്നാൽ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറുക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്.
കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണെന്ന് അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. വാരിയംകുന്നന് കേരളത്തിലെ ആദ്യ താലിബാന് തലവനാണ്. ഇഎംഎസ് നമ്പൂതിരിപ്പാടും കുടുംബവും വാരിയംകുന്നന്റെ അക്രമത്തിന്റെ ഇരകളാണ്. വാരിയംകുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വാരിയംകുന്നനെ ഭഗത് സിംഗിനോടുപമിച്ച സ്പീക്കർ എം.ബി. രാജേഷ് ചെയ്തത് ഭഗത് സിംഗിനെ അപമാനിക്കലാണ്. മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. എന്നാല്‍ അഫ്ഗാനിസ്ഥാനിൽ നിന്ന് കേള്‍ക്കുന്നത് മനുഷ്യന് ഏതായാലും മതം ഇസ്ലാം മതിയെന്നാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
kerala
SHARE THIS ARTICLE