*അയ്യോ,പാവം..!*
ഹൃദയത്തിൽ കത്തിയുരുകിയൊലിക്കുന്ന മെഴുകുതിരി,
കാറ്റിന്റെ ഗതിവിഗതികൾക്കനുസരിച്ച് കെട്ടുപോയേക്കാവുന്നപോലെ കത്തുകയാണ്.
ജീവിതമാകുന്ന കോഴിക്കുഞ്ഞിന്റെ
തലക്കുമുകളിൽ വട്ടമിട്ടുപ്പറക്കുന്നു,
മരണമാകുന്ന പരുന്ത്..!
മരണത്തെ മുഖാമുഖം കാണുമ്പോഴും അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നില്ല.
ആ വഴിയത്ര അയാൾക്ക് പരിചയമില്ലായിരുന്നു.
അയാൾ നടന്ന വഴിയായിരുന്നില്ല അത്.
അവരെല്ലാം കൂടി ആ വഴിയിൽ നടത്തിക്കുകയായിരുന്നു അയാളെ.
ആർക്കും വേണ്ടാതാകുമ്പോഴാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്.
മരിച്ചതിന് ശേഷമായിരുന്നു,
അയാൾ എല്ലാവർക്കും അയ്യോ...,പാവമായത്..!
അദ്ദേഹം പാവമായത്..!!
____മന്ദ്യത്ത് ഭരതൻ കുഞ്ഞിമംഗലം.
peoms
SHARE THIS ARTICLE