കവിത
പൊയ്മുഖങ്ങൾ
ബന്ധുവാരെന്നുടെ മിത്രമാര് ?
അറിയില്ലതേതുമെനിക്കെന്നു സത്യം
ഏതാണുസത്യ, മേതാണസത്യം
എങ്ങനെ ഞാനറിഞ്ഞീടേണ്ടു ചൊല്ലുമോ?
കാപട്യമേറും മുഖംമൂടിമാറ്റി, നീ
കപടതയില്ലാതെൻ മുന്നിലെത്തീടുമോ?
മുന്നിൽനിന്നു പുഞ്ചിരിക്കും, നീ
പിന്നിലൂടെത്തി കഴുത്തുഞെരിക്കുമ്പോൾ
പുറമേ ചിരിക്കും മുഖങ്ങളിലേറെയും
പൊയ്മുഖമാണെന്നിന്നറിയുന്നു, ഞാൻ
കള്ളം പറയാതെ, കാപട്യമില്ലാതെ
എന്നോടുകൂടെ ചരിക്കു നീ, മിത്രമേ!
കാപട്യമേറുമീലോകത്തു നിന്‍റെ
സാമിപ്യസൗഖ്യം നുകരട്ടെ, ഞാനിനി
കപടതയില്ലാത്തൊരു മുഖമെങ്കിലും
കണ്ടു കാലംകഴിക്കാനനുവദിച്ചീടു, നീ!
(വിജയലക്ഷ്മി മംഗലത്ത് )
peoms
SHARE THIS ARTICLE